Psalms 120

ആരോഹണഗീതം.

1എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;
അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
2യഹോവേ, വ്യാജമുള്ള അധരങ്ങളെയും
വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.
3വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും?
നിനക്കു ഇനി എന്തു കിട്ടും?
4വീരന്റെ മൂൎച്ചയുള്ള അസ്ത്രങ്ങളും
പൂവത്തിൻ കനലും തന്നേ.
5ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും
കേദാർകൂടാരങ്ങളിൽ പാൎക്കുന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!
6സമാധാനദ്വേഷിയോടുകൂടെ പാൎക്കുന്നതു
എനിക്കു മതിമതിയായി.
7ഞാൻ സമാധാനപ്രിയനാകുന്നു;
ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു.
Copyright information for Mal1910